Monday, May 21, 2012

പ്രതീക്ഷ

ഒരു മാല കോര്‍ത്തു നാം ഭാരതത്തിന്‍‍,
കമനീയ കണ്ഠത്തിനാഭയേറ്റാന്‍
അതിലെ സൂനങ്ങളായ്പലജാതി, പലമത,
വിവിധഭാഷക്കാരാം ഭാരതീയര്‍.
ഇവിടെ ശ്രീബുദ്ധനും ശങ്കരാചാര്യരും
തൊഴുകയ്യോടമ്മതന്‍  മുന്പില്‍ നിന്നു
ശാന്തിമന്ത്രങ്ങളാല്‍‍, വേദാന്തജ്യോതിസ്സാല്‍
മാതാവിന്‍പദതാരില്‍പൂജചെയ്തു
പരദേശഭരണത്തില്‍ക്ഷമകെട്ടു തനയര്‍ നാം,
ഒരുമയോടെത്തിയടര്‍ക്കളത്തില്‍
അതുവരെ കേള്‍ക്കാത്ത സമരായുധങ്ങളാ-
ലവരുടെ ഭരണം തുടച്ചുമാറ്റി.
അതുകണ്ടു സഫലയായമ്മയെ നാം പക്ഷെ
ചുടുചോരയില്‍ മുക്കി കൃതഹസ്തരായ്‌.

Saturday, May 12, 2012

മതം+മതം = സ്വാതന്ത്ര്യം

കേരളത്തിലെ വിലക്കയറ്റത്തിനെതിരെ ദക്ഷിണദേശപാര്ട്ടി ആഞ്ഞടിക്കുന്നു. കടകളെല്ലാം അടച്ചു നാളെ ഹര്ത്താല്‍.”
നാശം.” രാമക്കുറുപ്പ്സ്വയം പറഞ്ഞു. “അപ്പോള്നാളെയും കട തുറപ്പിക്കില്ലെന്ന് ഉറപ്പായി.” പലചരക്ക് കട നടത്തുകയാണ് അയാള്‍.
വൈകുന്നേരം സംസാരിച്ചിരുന്നപ്പോള്അബ്ദുള്ളക്കുട്ടിയോട് അയാള്ഹര്ത്താലിനെപ്പറ്റി പറഞ്ഞു.
ഹോട്ടല്നടത്തുകയാണ് അബ്ദുള്ളക്കുട്ടി. അടുത്ത കാലത്ത് തുടങ്ങിയ കടയാണ്. കൊള്ളപ്പലിശക്ക് കടം വാങ്ങിയാണ് കട തുടങ്ങിയത്. അല്ലാതെയും കടബാദ്ധ്യത വളരെയേറെയുണ്ട്ഹര്ത്താലിന്റെ വിവരം രാവിലെ അറിഞ്ഞില്ല. അതുകൊണ്ട് അടുത്ത ദിവസത്തേക്കുള്ള തയാറെടുപ്പുകള്നടത്തിക്കഴിഞ്ഞു. ഇനി അതെല്ലാം ചീത്തയാകുമോ?
നാശംപിടിച്ച രാഷ്ട്രീയക്കാര്ക്ക് നമ്മടെയൊന്നും കഷ്ടപ്പാട് മനസ്സിലാകത്തില്ല.” അയാള്പറഞ്ഞു.
പിറ്റേദിവസം ഹര്ത്താല്വന്വിജയമായി. ഒരു കടയോ, പെട്രോള്പമ്പ്പോലുമോ തുറന്നില്ല. വാഹനങ്ങള്ഓടിയില്ല.
രണ്ടുദിവസം കഴിഞ്ഞപ്പോള്പേപ്പറില്അടുത്ത അറിയിപ്പ്.

Sunday, May 6, 2012

കുങ്കുമപ്പൂവിരിഞ്ഞ സന്ധ്യയില്‍

സുംസ്ഥാനാതിര്‍ത്തിയിലുള്ള ആ ഗ്രാമത്തിലെത്തിയപ്പോള്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു മോഹം സാക്ഷാത്കരിച്ച അനുഭവമായിരുന്നു ശ്രീധരന്.ഒരു കുഗ്രാമത്തില്‍ അജ്ഞാതനായി ജീവിക്കാന്‍ വളരെ ചെറുപ്പം മുതല്‍ അയാള്‍ ആഗ്രഹിച്ചിരുന്നു.പക്ഷെ കുടുംബബന്ധങ്ങളുടെ ബന്ധനങ്ങള്‍ കാരണം ഒരിക്കലും ആ ആഗ്രഹം സഫലമായില്ല.പക്ഷെ എന്നെങ്കിലും അതു നടപ്പാകും എന്നു എന്തുകൊണ്ടോ അയാള്‍ക്ക് ഉറപ്പായിരുന്നു....

Thursday, May 3, 2012

കവിതയെന്നൊരു പേരിലാണിതെന്നാകിലും
കവിതയല്ലിതൊരു ചെറു ഗാനമത്രേ

         ഒരു ഗാനം

മണിദീപസുരരാഗസ്വരസിന്ധുവില് ഗാന
മുകുളങ്ങള്ഒന്നൊന്നായ്കണികാണുമ്പോള്
അതിലോലമെന്മനം ഓര്മ്മകള്ഉള്ക്കൊള്ളും
പഴയ ഭണ്ഡാരങ്ങള്തേടിയെത്തും
                                                                 (മണിദീപ........)
എന്നോ മറഞ്ഞോരു സ്വപ്നങ്ങളെന്കാതില്
വന്നു കിന്നാരങ്ങള്മൂളിപ്പാടും
അതിലലിഞ്ഞെന്‍റെയ,ജ്ഞാതമാം ബാല്യവും
ഒരു പഴംകഥയായ് പുനര്ജ്ജനിയ്ക്കും
                                  (മണിദീപ........)