Wednesday, October 31, 2012

ഒളിച്ചോട്ടം


                                 ഒളിച്ചോട്ടം
                             പാദങ്ങള്‍ നീട്ടിവച്ച് അയാള്‍ നടന്നു. മഹാപ്രസ്ഥാനത്തിന്റെ  ഓര്‍മ്മകളില്‍ മയങ്ങുന്ന പാതയിലൂടെ.   മണല്‍മേടുകളും മരുഭൂമികളും ചതുപ്പുകളും ഉദ്യാനങ്ങളും താണ്ടി.   വില്ലേന്തിയ രാമനേയും കുരിശിലേറിയ യേശുവിനെയും ധ്യാനനിമഗ്നനായ മുഹമ്മദ്നബിയേയും കടന്ന് അയാള്‍ മുന്നോട്ടുകുതിച്ചു.    ദൂരെ, കടലിന്‍റെ സംഗീതത്തിലലിഞ്ഞുറങ്ങുന്ന മഞ്ഞുറഞ്ഞ പര്‍വ്വതനിരകള്‍ അയാളെ മാടിവിളിച്ചു. അപ്സരസ്സുകള്‍ അയാളെനോക്കി പുഞ്ചിരിച്ചു.

      “ഇതെന്തോന്ന് കെടപ്പാ മനുഷ്യാ? മണി പത്തായി. രണ്ടുമൂടു തെങ്ങിന് തടമെടുത്തിരുന്നേല്‍ അതെങ്കിലും പറയാരുന്നു. ഇതിപ്പം എന്റച്ചന്റെ ചെലവില്‍ കുശാലായി വെട്ടിവിഴുങ്ങിക്കൊണ്ട് വ്രതമാന്നും പറഞ്ഞ് സുഖിച്ചൊറക്കം മാത്രം പണി. കഷ്ടം.”